റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ. നാലു ശതമാനം നിരക്ക് തുടരും. റിസർവ് ബാങ്കിന്റെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) തുടർച്ചയായ മൂന്നാം തവണയും വായ്പാ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
രാജ്യത്തെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും വായ്പ കൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അതോടെ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.